Thursday, 27 November 2008

മണക്കടവന്‍ കുഞ്ഞിമൊയ്തീന്‍ ഹാജി അന്തരിച്ചു.

27-11-2008
ചേളാരിയിലെ പൌരപ്രമുഖനും മത-രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വവുമായിരുന്ന മണക്കടവന്‍ കുഞ്ഞിമൊയ്തീന്‍ ഹാജി അന്തരിച്ചു.
ഖബറടക്കം നാളെ പടിക്കല്‍ ജുമാമസ്ജിദ് ഖബറ്സ്ഥാനില്‍ നടക്കും.

Monday, 7 July 2008

നമ്പീരി മമ്മദാജി അന്തരിച്ചു.

7-7-2008
പടിക്കലെ പൌരപ്രമുഖനും മത സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന നമ്പീരി മമ്മദാജി ഇന്ന് രാവിലെ അന്തരിച്ചു.
വൈകിട്ട് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പടിക്കല്‍ ജുമാമസ്ജിദില്‍ ഖബറടക്കം നടന്നു.
മകന്‍ എന്‍ .ശുകൂര്‍ ജിദ്ദയിലാണ്.
പരേതന് വേണ്ടി മയ്യിത്ത് നിസ്കരിക്കുവാനും മഗ്‌ഫിറത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുവാനും വിദേശത്തുള്ള എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

Monday, 7 January 2008

കുട്ടശേരി ഹസ്സന്‍‌കുട്ടി മരിച്ചു.

പടിക്കല്‍ സ്വദേശി കുട്ടശേരി ഹസ്സന്‍‌കുട്ടി ഇന്നലെ (6-1-08) മരണപ്പെട്ടു. പരേതനു വേണ്ടി മയ്യിത്ത് നിസ്കരിക്കുവാനും മഗ്ഫിറത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുവാനും എല്ലാവരോടും അപേക്ഷിക്കുന്നു.
വാര്‍ത്ത നല്‍കിയത്:-അരീക്കാടന്‍ അഷ്‌റഫ് areekadanashraf@yahoo.com

Thursday, 13 December 2007

മുള്ളന്‍‌മടക്കല്‍ സൂപ്പിക്ക നിര്യാതനായി.

പടിക്കലെ മത സംഘടനാരംഗത്തെ നിറഞ്ഞസാന്നിധ്യമായിരുന്ന മുള്ളന്‍ മടക്കല്‍ സൂപ്പിക്ക ഇന്ന് രാവിലെ (13.12.07)നിര്യാതനായി.

അസുഖബാധിതനായി ആശുപത്രിയിലായിരുന്നു. പടിക്കല്‍ മദ്രസയുടെ മുഴുസമയ പ്രവര്‍ത്തകനും നാട്ടുകാര്‍ക്ക് സുപരിചിതനുമായിരുന്ന സൂപ്പിക്ക മുമ്പ് പള്ളിക്കടുത്ത ബസ്‌സ്‌റ്റോപ്പില്‍ നടത്തിയിരുന്ന പെട്ടിക്കട മിക്കവരുടെയും കുട്ടിക്കാല ഓര്‍മ്മയില്‍ സ്ഥാനം പിടിച്ചതാണ്.

ഖബറടക്കം ഉച്ചക്ക് പടിക്കല്‍ ജുമാമസ്ജിദ് ഖബറ്‌സ്ഥാനില്‍ നടന്നു.
നാസര്‍,അസീസ് എന്നിവര്‍ ആണ്മക്കളാണ്.

വിദേശത്തുള്ള എല്ലാ നാട്ടുകാരും അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നിസ്കരിക്കുക, മഗ്‌ഫിറത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക.

Tuesday, 4 December 2007

അറിയിപ്പ്.

ഈ വരുന്ന വെള്ളിയാഴ്ച (7/12/2007ന്) മഗ്‌രിബ് നമസ്കാരാനന്തരം ഷറഫിയ്യ പടിക്കല്‍ ഹൌസില്‍ വവെച്ച് ഈ അടുത്ത കാലത്ത് പടിക്കല്‍ മഹല്ലില്‍ നിന്നും തൊട്ടടുത്ത അയല്‍ പ്രദേശങ്ങളില്‍ നിന്നും മരിച്ചവര്‍ക്ക് വേണ്ടി മയ്യത്ത് നമസ്കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു." ജിദ്ദയിലും പരിസരത്തുമുള്ള എല്ലാ പടിക്കല്‍ മഹല്ല് നിവാസികളും അന്ന് കത്യസമയത്ത് തന്നെ ഷറഫിയ്യ പടിക്കല്‍ ഹൌസില്‍ എത്തിച്ചേരണമെന്ന് അഭ്യര്‍ത്തിക്കുന്നു.
പി.കെ. റഷീദ്.